Saturday, September 24, 2016

വാടിവയൽ



പുലർച്ചക്ക് എത്തിപ്പെടണം ഇതുപോലുള്ള ഗ്രാമങ്ങളിൽ . 
പക്ഷേ ഞങ്ങളെത്തിയപ്പോൾ ഉച്ചയായി . 
നിശബ്ദതയിലും വാചാലമാവുന്ന ഇടങ്ങൾ .
വിജനമായ വീഥികൾ . 
അടച്ചിട്ടൊരു കടയുടെ മുന്നിൽ പൊട്ടിപ്പൊളിഞ്ഞൊരു തിണ്ണയുണ്ട്.
ഇവിടിരുന്നാൽ ഗ്രാമം മുഴുവൻ കാണാം . പിന്നെ നീണ്ടുപോകുന്ന ഈ പാത അവസാനിക്കുന്നിടം വരേയും .
നിങ്ങൾക്കറിയോ .. എത്ര ദിവസം വേണമെങ്കിലും ഇതുപോലൊള്ള കാഴ്ചകളെ ഹൃദയത്തിലേറ്റി ഇവിടെയിങ്ങിനെ ഇരിക്കാം . അതൊരു ധ്യാനമാണ്. ഗ്രാമങ്ങൾക്ക് മാത്രം നൽകാൻ പറ്റുന്ന ഒന്ന് .
നിസ്വാർത്ഥരായ മനുഷ്യർ .
ആദ്യമായി കാണുന്നതാണെങ്കിലും ചിരപരിചിതരെ പോലെ തോന്നുന്ന മുഖങ്ങൾ .
വെറ്റിലക്കറയുള്ള ചിരി . ബീഡിയുടെ മണം. ഇനിയൊരിക്കലും കണ്ടില്ലെങ്കിലും ചില ചിരികളൊക്കെ നമ്മുടെ കൂടെ പോരും .
വഴിയമ്പലങ്ങളിൽ പുഞ്ചിരിക്കൊണ്ട് മനസ്സ് നിറച്ചവർ .
ജാതിയും മതവുമില്ല . ഒന്നേയുള്ളൂ . സ്നേഹം .
ഈ പാതകൾ നീളുന്നത് കോയമ്പത്തൂരിലേക്കാണ് . കുറേ ദൂരം വരേയും ഇരുവശവും കോളാമ്പി പൂക്കൾ കാണാം .
കോയമ്പത്തൂർ ശരവണ ഭവനിലെ കാച്ചിയ മോരും രസവും കൂട്ടി ഊണുകഴിച്ചിട്ട് ബാക്കി .
യാത്ര തുടരുന്നു .
ആ കടത്തിണ്ണയിൽ ഞാൻ മറന്നുവെച്ചു പോന്ന ഒന്നുണ്ട് . എന്റെ ഹൃദയം . 

No comments:

Post a Comment