മദ്രസ കഴിഞ്ഞാൽ രാത്രി ദർസ്സുണ്ട്. മൊഹിയുദ്ദീൻ മുസ്ലിയാരുടെ ദർസ്സിലെ ഏറ്റവും മണ്ടനായ കുട്ടി ഞാനായിരുന്നു. പത്ത് കിത്താബ് എല്ലാരും ഓതി തീർത്തിട്ടും നാലോ അഞ്ചോ പേജിനപ്പുറം എന്റെ വളർച്ച പോയില്ല. മരപ്പല പാകിയ പള്ളിയുടെ മുകളിലായിരുന്നു ദർസ്സ്.
ഇന്ന് ചെറുവാടി പള്ളിയിൽ ജുമാ കൂടുമ്പോൾ ഞാനാ പഴയ കാലമോർത്തു. ഉസ്താദ് വരാൻ വൈകുമ്പോൾ ഞങ്ങളവിടെ ഓടികളിക്കും. താഴെ പള്ളിയിലിരിക്കുന്ന കാരണവന്മാർക്ക് ദേഷ്യം വന്ന് മുകളിലെത്തി ശകാരിക്കും. അന്ന് വഴക്ക് പറഞ്ഞിരുന്ന പലരും ഇന്നും മുന്നിലെ വരിയിലുണ്ട്. പക്ഷേ ഒരാൾ മാത്രമില്ല.
ഉപ്പ.
മഹാശിറുൽ മുസ്ലിമീന വറഹ്മത്തുമുള്ളാ..
ഇന്നെത്രതവണ കുത്തുബക്കിടയിൽ ഞാനുപ്പയെ തിരഞ്ഞുകാണും. അറിയില്ല.
ഒരൽപം ഭയം കലർന്ന ബഹുമാനത്തോടെ എന്റെ കണ്ണുകൾ ഉപ്പയെ പരതികൊണ്ടേയിരുന്നു.
ഉപ്പ.
മഹാശിറുൽ മുസ്ലിമീന വറഹ്മത്തുമുള്ളാ..
ഇന്നെത്രതവണ കുത്തുബക്കിടയിൽ ഞാനുപ്പയെ തിരഞ്ഞുകാണും. അറിയില്ല.
ഒരൽപം ഭയം കലർന്ന ബഹുമാനത്തോടെ എന്റെ കണ്ണുകൾ ഉപ്പയെ പരതികൊണ്ടേയിരുന്നു.
ഒരു വയലിനപ്പുറം പുതിയോത്ത് പള്ളിയിൽ ഉപ്പയുണ്ട്. ഖത്തീബിന്റെ കുത്തുബയും കേട്ട് ആ ഖബർസ്സ്ഥാനിൽ ഉറങ്ങുന്നുണ്ട്. കണ്ണുകൾ നിറഞ്ഞു. ഒന്ന് പൊട്ടികരയണം എന്ന് തോന്നി. ആ നിയോഗം മഴ ഏറ്റെടുത്തു. എന്റെ കണ്ണീരായി മഴ ആർത്തലച്ചു പെയ്യുന്നത് പള്ളിജാലകങ്ങൾക്കുള്ളിലൂടെ ഞാൻ നോക്കിയിരുന്നു.
ഇനി എഴുതുന്നില്ല. കണ്ണീരിനൊരു കടലാകാനേ പറ്റൂ. അക്ഷരമായി പെയ്യാനറിയില്ല.
ഇനി എഴുതുന്നില്ല. കണ്ണീരിനൊരു കടലാകാനേ പറ്റൂ. അക്ഷരമായി പെയ്യാനറിയില്ല.

No comments:
Post a Comment