കക്കി ഡാം കഴിഞ്ഞുള്ള വനപാതയുടെ അരികിലെല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക് പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ ഒരു കുടുംബം ,മുഴുവൻ താമസിക്കുന്നു..? കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.
“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗമാണിവർ . നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്.
ഈ ജീവിതവുമായി ചേർന്നുപോകാൻ ഇവർക്ക് കഴിയുമായിരിക്കും . പക്ഷേ ഈ പരിസരം നമ്മെ വേദനിപ്പിക്കും എന്നുറപ്പ് . കുഞ്ഞു കുട്ടികളുണ്ട് ഇവർക്കിടയിൽ . മഴ പെയ്ത് നനഞ്ഞ മണ്ണിൽ ഉടുപ്പുപോലുമില്ലാതെ ഇരിക്കുന്ന അവരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ . ഒരു തേനിനും രുചി തോന്നില്ല ഈ മുഖങ്ങൾ കണ്ടുമടങ്ങുമ്പോൾ . ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിന്‍റെ മറ്റൊരു അവസ്ഥ കാണിച്ചു തരികയാണ് . ഒരു സിലബസ്സിലും കാണാത്ത പാഠങ്ങളാണ് .
സ്വപ്‌നങ്ങൾ പോലും നിഷേധിച്ചവരാവും ഇവർ . മറിഞ്ഞു വീഴേക്കാവുന്ന ഒരു മരം , കുത്തിയൊലിച്ചു വന്നേക്കാവുന്ന മലവെള്ളപ്പാച്ചിൽ . ഈ ഭീതിയുമായി കഴിയുന്നവർക്ക് സ്വപ്നം പോലും ആഡംബരമാണ് .
കാട്ടിലൊരു മഴയിരമ്പം കേൾക്കുന്നുണ്ട് . അതിനേക്കാൾ വലിയൊരു മഴയിരമ്പം മനസ്സിലുണ്ട് . കാടിറങ്ങി . തിരിഞ്ഞു നോക്കുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചിരി പിന്തുടരുന്നു . അവൻ കാണാത്ത അഹങ്കാരം നിറഞ്ഞൊരു ലോകത്തിന്‍റെ ചിരി ഞാനവന് തിരിച്ചു നൽകി .
“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗമാണിവർ . നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്.
ഈ ജീവിതവുമായി ചേർന്നുപോകാൻ ഇവർക്ക് കഴിയുമായിരിക്കും . പക്ഷേ ഈ പരിസരം നമ്മെ വേദനിപ്പിക്കും എന്നുറപ്പ് . കുഞ്ഞു കുട്ടികളുണ്ട് ഇവർക്കിടയിൽ . മഴ പെയ്ത് നനഞ്ഞ മണ്ണിൽ ഉടുപ്പുപോലുമില്ലാതെ ഇരിക്കുന്ന അവരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ . ഒരു തേനിനും രുചി തോന്നില്ല ഈ മുഖങ്ങൾ കണ്ടുമടങ്ങുമ്പോൾ . ഇതൊക്കെ ഒരു ഓർമ്മപ്പെടുത്തലാണ്. ജീവിതത്തിന്‍റെ മറ്റൊരു അവസ്ഥ കാണിച്ചു തരികയാണ് . ഒരു സിലബസ്സിലും കാണാത്ത പാഠങ്ങളാണ് .
സ്വപ്‌നങ്ങൾ പോലും നിഷേധിച്ചവരാവും ഇവർ . മറിഞ്ഞു വീഴേക്കാവുന്ന ഒരു മരം , കുത്തിയൊലിച്ചു വന്നേക്കാവുന്ന മലവെള്ളപ്പാച്ചിൽ . ഈ ഭീതിയുമായി കഴിയുന്നവർക്ക് സ്വപ്നം പോലും ആഡംബരമാണ് .
കാട്ടിലൊരു മഴയിരമ്പം കേൾക്കുന്നുണ്ട് . അതിനേക്കാൾ വലിയൊരു മഴയിരമ്പം മനസ്സിലുണ്ട് . കാടിറങ്ങി . തിരിഞ്ഞു നോക്കുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചിരി പിന്തുടരുന്നു . അവൻ കാണാത്ത അഹങ്കാരം നിറഞ്ഞൊരു ലോകത്തിന്‍റെ ചിരി ഞാനവന് തിരിച്ചു നൽകി .

No comments:
Post a Comment