അലസത പെയ്യുന്ന വൈകുന്നേരങ്ങളോട് മിണ്ടിയും പറഞ്ഞുമിരിക്കണമിവിടെ .
കാറ്റിലൊഴുകിവരുന്ന കാട്ടുപച്ചയുടെ മണമുണ്ട് .
അരികിൽ തൊട്ടുകൂട്ടാനൊരു കാടും .
വെയിലൊന്ന് മാറിയാൽ ഒളിഞ്ഞുകയറാൻ തക്കം പാർത്തിരിക്കുന്നൊരു ഇരുട്ടുണ്ട് .
ഇരുന്ന് മടുക്കുമ്പോൾ ഒഴുകിനടക്കാനൊരു ഒറ്റയടി പാതയുണ്ട് .
പാതയുടെ അറ്റത്ത് തപസ്സിരിക്കുന്ന കുറെ വൻ മരങ്ങളുമുണ്ട് .
ഇരുവശവും കുണുങ്ങിനില്‍ക്കുന്ന ലെന്റാനപ്പൂക്കളുണ്ട് .
കിളികളും പൂമ്പാറ്റകളും കാട്ടുപ്പൂക്കളുമുണ്ട്
പിന്നെ മഞ്ഞുകണികകളും പുതച്ച് കാത്തിരിക്കുന്നൊരു പുലർക്കാലവുമുണ്ട് .
(കബിനിയിലെ ഒരു ഫോറസ്റ്റ് ക്വോർട്ടേഴ്‌സാണ് )
No comments:
Post a Comment